Friday, April 16, 2010

കവിത - മനസ്സിൻ താരാട്ട്‌...










മനസ്സിൻ താരാട്ട്‌...

ഞാൻ ഞാനെന്ന ബിന്ദുവീ ഭുതലത്തിൽ
അറിവിന്നായ്‌ അലയും കർമ്മയോഗി....

നിറഞ്ഞ ഫലത്തിന്നാൽ കൊമ്പുകുനിക്കും
ആപ്പിൾ മരം പോലെ ഉയർച്ചതൻ പടവുകൾ
കയറുമ്പോൾ ഭവ്യതയാൽ കുനിഞ്ഞ ശിരസ്സുത്തമം.

വിജയത്തിമർപ്പിലമരാതെ മനം
ദൈവത്തിന്ന് നന്ദിയർപ്പിക്കണം

ദൈവത്തിൻ അന്നന്നുള്ളന്നമളക്കയിൽ..
നമ്മെണ്ണവും ചേരുകില്ലയെങ്കിൽ..
പട്ടിണി തന്നെ മിച്ചം.

തൻപെരുമയെക്കുറിക്കും മൊഴികളൊഴിക്കും
തന്നടക്കം നന്ന്...കടന്ന പാതകൾ തീരെ
മറക്കരുതാ പടവുകൾ തീർന്നെന്നാലും

വെറുപ്പുകാട്ടരുതാരോടും പ്രത്യക്ഷത്തിൽ
വെറുത്തതെ കോപിക്കാതൊഴിഞ്ഞും..
കടമകൾക്കു ഫലം കാംഷിക്കാതെ
പക്വമാക്കിയ മനസ്സുത്തമം...

വീട്ടും വഴിയറിയാതെ വാങ്ങരുതെന്ന
മൊഴി കടത്തെ കുറയ്ക്കും..
മൊഴികളിൽ ഇണക്കും ശ്രുതികൾ
നിൻ ഗുണത്തെക്കുറിക്കും...

ഉയർന്നതെ നിനച്ചുഴച്ചെന്നാൽ
ഉയരങ്ങൾ നിന്നെ തേടിയെത്തും.

ഉയർച്ചയിൻ നെറുകിൽ സഹജീവിതൻ
കഷ്ടത്തെ..
കാണും കണ്ണുത്തമം, തിമിരത്തിലമരാതെ..

ഞാൻ.. ഞാനൊരു ബിന്ദുവീ ഭുതലത്തിൽ
മനസ്സിനെ താരാട്ടിയുറക്കേണ്ട മൊഴി.
-------------------------------------------------------



വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
സ്നേഹപൂർവ്വം
© മൻസൂർ ആലുവിള