Thursday, January 13, 2011

കവിത - “ഡേർട്ടി ഫെലോ”














വാർദ്ധക്യം എന്നുടെ വായ പൊത്തി
ചെറുമക്കളിലെന്നുടെ ഛായ തപ്പി,
ഡേർട്ടി ഫെലോയെന്നവർ ചുണ്ട്കോട്ടി

വേരേറെയുണ്ടെങ്കിലും നീരും ഫലവും
ഒഴിഞ്ഞോരു പടുവൃക്ഷം ഞാൻ

ഞാൻ കെട്ടിയൊരെൻ കൂട്ടിൽ
ഞെരുക്കമെന്നിഷ്ടങ്ങൾകൊക്കെയും

കൂട്ടായ തീരുമാനം കൂട്ടിലെത്തിച്ചു, ഒടുവിൽ
അഭയ കൂട്ടിലെത്തിച്ച, ബന്ധുത്വമൊഴിഞ്ഞകന്നു.
അലറിക്കരയാനവതില്ലെങ്കിലും അറിയാതെ
ആരുമറിയാതെ കരയുന്നു ഞാനുമിന്ന്

ഉലകങ്ങൾ ചുറ്റി ചിന്താധാരകൾ പങ്കു വെച്ചവൻ
ഉലകിൻ പാഠങ്ങൾ നിറയെ പഠിച്ചവൻ
പഠിക്കാത്ത പാഠം വാർദ്ധക്യമെന്ന പാഠം.

ദീർഘ നിശ്വാസമുതിർത്താ പിതൃവ്യൻ
വരും തലമുറയ്ക്കായ് കിടക്കവിരിയൊന്ന് മാറ്റിവെച്ചു
...........................................................................................



© മൻസൂർ ആലുവിള

Monday, January 3, 2011

കവിത- ദി സൈലന്റ് കില്ലർ














കശുമാവിൻ വിളയോളം വിലയില്ലാ-
കാര്യങ്ങൾകാർക്ക് നേരം, പീഢിതർക്കല്ലാതെ.

മഴയായ് പൊഴിയുമ്പോൾ തരംതിരിവില്ലെനിയ്ക്ക്
മർത്യനെന്നോ മാമ്പൂവിലെ കീടമെന്നോ
മറക്കാതെ ഞാൻ, എന്നിലർപ്പിതമാം
മരണം വാരിവിതറി ഓരോ അണുവിലും

കൈവിട്ടൊരമ്പ് പോൽ ചെയ്യാനൊന്നുമില്ലെനിയ്ക്ക്
കൈ കൂപ്പി പറയാനൊന്നു മാത്രം, തടുക്കുക,
എന്നെ തൊടുക്കാതിരിക്കുക നീ പിന്നെയും.
എന്നിൽ, മരണവും, മാരക രോഗഹേതുക്കളും മാത്രം.


© മൻസൂർ ആലുവിള