Tuesday, December 23, 2014

ചാരുമ്മൂട്ടിലെ പ്രേതം" ..ചെറുകഥ

ചാരുമ്മൂട്ടിലെ പ്രേതം.




അഞ്ചാം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ വേനൽ അവധിയ്ക്ക്‌ അമ്മൂമ്മയുടെ (അമ്മയുടെ അമ്മ ) വീട്ടിൽ പോകുന്നത്‌ ഓർത്തപ്പോൾ തന്നെ കുട്ടൻ ആകെ സന്തോഷത്താൽ മതിമറന്നു..കാരണങ്ങൾ പലത്‌..!!!

അച്ഛന്റെയും അമ്മയുടെയും ശകാരങ്ങളിൽ നിന്നു മുക്തി....അമ്മൂമ്മയുടെ മോണകാട്ടിയുള്ള ചിരിയും കുഞ്ഞു കഥകളും...കുഞ്ഞമ്മയുടെ  മക്കൾ മൂന്നുപേർ പിന്നെ..പിന്നെ...അയലത്തെ വീട്ടിലെ രമണിചേച്ചി...!!!

അങ്ങനെ ആ സുദിനം വന്നെത്തി.. അച്ഛനും അമ്മയും ഞാനും കൂടി അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്മയുടെ നാട്ടിലേക്കുള്ള ബസിൽ യത്ര തിരിച്ചു, എന്റെ സ്ഥിരം സൈഡ്‌ സീറ്റ്‌ തന്നെ എനിക്ക്‌ കിട്ടി..ആകപ്പാടെ ഒരു സന്തോഷം.. അപ്പോഴേക്കും അമ്മ ഉപദേശങ്ങളൊന്നൊന്നയ്‌ തുടങ്ങി,,,,വെയിലത്തു കിടന്നു ചാടരുത്‌..രാവിലെ എണീച്ചാൽ ഉടനെ പല്ലു തേയ്ക്കണം.. കൈയ്യും കാലും കഴുകി മത്രമെ കിടക്കാവു...കുട്ടാ നീ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നതു വല്ലതും...കേൾക്കുന്നുണ്ടമ്മേ...എപ്പെഴും പറയുന്നതല്ലെ..? അമ്മക്കു ദേഷ്യം വന്നു ശകാരം അച്ഛനോടായി.."ദെ".. നിങ്ങളെന്താ ഒന്നും പറയാത്തത്‌..ചെറുക്കനോട്‌ രണ്ട്‌ നല്ലവാക്ക്‌ പറഞ്ഞാലെന്താ...? "എന്റെശോദെ" അവൻ തീരെ പൊടി കുട്ടിയൊന്നുമല്ലല്ലോ...ഇങ്ങനെ ഉപദേശിച്ചു കൊല്ലാൻ..! അച്ഛൻ ചെറു പുഞ്ചിരിയോടെ ഏന്നെ നോക്കി.. അമ്മക്ക്‌ അരിശം മൂത്തു..ദെ നിങ്ങളാ ഈ ചെറുക്കനെ വഷളാക്കുന്നത്‌..പിന്നെയും അമ്മ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു.. .ബസ്‌ അതിവേഗം ഗ്രാമ വീഥികൾ പിന്നിട്ട്കൊണ്ടിരുന്നു..ഈറൻ കാറ്റിന്റെ തഴുകലിൽ കുട്ടൻ അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങി.....

പിൽഗിരി...പിൽഗിരി ഇറങ്ങാനുള്ളവർ വാതിലിനടുത്തേക്ക്‌
വന്നെ..ക്ലീനറുടെ ഉച്ചത്തിലുള്ള വിളി കുട്ടനെ ഉറക്കത്തിൽ നിന്നുണർത്തി.. അമ്മയുടെ നാട്‌

ബസ്സിൽ നിന്നിറങ്ങി അമ്മയുടെ കൈപിടി വിടുവിച്ച്‌ കുട്ടൻ ഓട്ടമായി...പിറകിൽ അമ്മ പറയുന്നതു കേൾക്കാം ...മോനേ സൂക്ഷിച്ച്‌..സൂക്ഷിച്ച്‌..

അമ്മൂമേ....................കുട്ടൻ നീട്ടി വിളിച്ചു.....

എന്റെ കുട്ടൻ വന്നുവോ.....പല്ലില്ലാത്ത മോണകാട്ടി അമ്മൂമ ചിരിച്ചുകൊണ്ട്‌ ചെറുമകനെ വാരിപുണർന്നു.

വൈകുന്നേരം ആകാൻ കാത്തിരുന്നു

രമണി ചേച്ചിയെ പലവുരു തിരക്കിയിട്ടും കാണാനുമില്ല..ഉണ്ണിയുടെ മനസ്സിലൂടെ കഴിഞ്ഞ തവണ വന്നപ്പോൾ രമണിയേച്ചി ഉറപ്പ്‌ തന്നിരുന്ന ചിലകാര്യങ്ങൾ അതായിരുന്നു ചിന്ത..ഒഹ്‌ ഈ ചേച്ചി എവിടെ പോയി..ആരോടാ ഒന്ന് ചേദിക്കുക..അമ്മയ്ക്കണെൻങ്കിൽ ഞാൻ അവിടെ പോകുന്നത്‌ തീരെ ഇഷ്ട്മല്ല..അവൾ ചീത്തക്കുട്ടിയാത്രെ..എനിക്കങ്ങനെ ഒന്നും തോന്നിയിട്ടില്ല്യ..എന്ത്‌ സ്നേഹാ ന്നേട്‌..

നേരം കടന്ന് പൊയ്ക്കൊണ്ടിരുന്ന് അമ്മൂമ കഥ പറച്ചിലൊക്കെ കഴിഞ്ഞു ചെല്ലാൻപാത്രവുമായ്‌ മുറുക്കാനിരുന്നു.

അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ കിടന്നു കഴിഞ്ഞു..ഉണ്ണിക്കുറങ്ങാനെ കഴിഞ്ഞില്ല.
രമണിയേച്ചി പറഞ്ഞതുപോലെ ചെയ്യണമോ..ആകെയൊരു സമ്മർദ്ധം..

ഇനി വരുമ്പോൾ ആരുമറിയാതെ രാത്രി ഇറങ്ങി വന്നാൽ തന്റെ ആഗ്രഹം സാധിച്ചു തരാമെന്നുറപ്പു പറഞ്ഞിരിക്കയല്ലെ ചേച്ചി
ഉണ്ണി ശബ്ധമുണ്ടാക്കാതെ പതിയെ പതിയെ വതിൽ തുറന്നു..നെജിടുപ്പുച്ഛ സ്തായിയിൽ ...
എങ്ങും ഇരുട്ട്‌ രമണിയേച്ചിയുടെ മുറിയിൽ വെളിച്ചമുണ്ട്‌ ..ആശ്വാസമായ്‌

എന്തോ ഒരു ധൈര്യം തനിക്കു കൈവന്നതായ്‌ അവനു തോന്നി

കാലടികൾക്കു വേഗം  കൂടി

തൊടിയിലൂടെ ഇറങ്ങി വലിയ മൂവണ്ടൻ മാവ്‌ പിന്നിട്ടതും ....ചാരുമ്മൂട്ടിലെ ആ കാഴ്ച്‌ കണ്ടവന്റെ സർവ്വനാടികളും തളർന്നു..നാവ്‌ വറ്റി വരണ്ടു. പ്രേതം....!!!! മുടിയഴിച്ചിട്ട്‌ പൂർണ്ണ നഗ്നയായ രൂപം...അമ്മേ..........!!!!

ഉണ്ണിക്കുട്ടൻ കണ്ണുതുറക്കുംമ്പോൾ...എല്ലാവരും ചുറ്റുമുണ്ട്‌...കരച്ചിലിടയിലും അമ്മ ചോദിച്ചു ഉണ്ണിയെങ്ങനെ മാവിൻ ചുവട്ടിലെത്തി..ഉണ്ണി വിക്കി വിക്കി പറഞ്ഞു,,മൂത്രമൊഴിക്കാൻ ...വന്നപ്പോൾ..പ്രേതം..ചാരിന്റെ മൂട്ടിൽ..

പെട്ടെന്ന് എല്ലാവരും ചിരിക്കുന്നത്‌ കേട്ട്‌..ഉണ്ണി അന്ധാളിച്ചു..എന്താ..അമ്മെ..എന്താ എല്ലാവരും ചിരിക്കുന്നത്‌..
ഉണ്ണീ അത്‌ പ്രേതമൊന്നുമല്ല അപ്പുറത്തെ രമണിയ...
രമണിയേച്ചിയോ..? ചേച്ചിയെങ്ങനെ അവിടെ രാത്രിയിൽ..

അതോ..അത്‌ അവളെ ചാരാട്ടിയതിനു അവൾ ചാരിനുചുറ്റ്ം വലം വെച്ചതാ ചൊറിച്ചിൽ കുറയാൻ...ഈ ഉണ്ണീടെരു കാര്യം..

ഉണ്ണി ദീർഘ നിശ്വാസം ഉതിർക്കവേ എല്ലാവരും പതിയെ പിരിഞ്ഞു പോയി..

Tuesday, December 2, 2014

ഓക്സിജൻ

 
 
 
 
 
 
 
പ്രിയനേ... 
നിന്നിൽ നിറഞ്ഞകലുന്ന 
ഓരോ ചുടുനിശ്വാസവും 
നിൻ ഹൃദയത്തിൽ തൊട്ട് 
മടങ്ങുമെൻ പ്രണയ ഗീതികൾ 
പിരിയാതെ അലിഞ്ഞു ചേരുന്നു 
നിന്നോരോ അണുവിലും ഞാൻ 
നീ പോലും അറിയാതെ....... 

പ്രിയേ... 
എന്നിൽ നിറഞ്ഞൊഴുകും 
നിൻ പ്രണയം നിലയ്ക്കുകിൽ 
ശിലയായ് തീരുവാൻ വരം 
നേടി വന്നവൻ ഞാൻ... 
................................. 
 
 

മൻസൂർ ആലുവിള