Tuesday, June 28, 2011

മാതാ, പിതാ, ഗുരു, ദൈവം,


ഞാനൊന്ന് ശീലിച്ചു, കണ്ട മുഖങ്ങൾ മറന്നീടുവാൻ
കേട്ട സ്വരങ്ങൾ വിസ്മരിച്ചീടുവാൻ.

താലോലിച്ചകരങ്ങൾ താഴു തകർത്തു
താതൻ, മകൾക്ക് പിണിയാളാകൻ പഠിച്ചു

പാഠങ്ങൾക്കൊപ്പം വൈകൃതം ചാലിച്ച ഗൂരു
ദിവ്യമാം മൂന്നാം സ്ഥാനമുപേക്ഷിച്ചു.

വിനയാന്വിത മുഖങ്ങൾ വിനയം വിസ്മരിച്ചു
വേദാന്തങ്ങൾക്കായ് കൂർപ്പിച്ച കർണ്ണം മുറിഞ്ഞു

വരുതിക്ക് വരാത്തവ വലിച്ചെറിഞ്ഞു, ഗ്രന്ഥങ്ങളിൽ
ഗുണമുള്ളതൊഴിച്ചു ബാക്കിയൊക്കെയും ഒളിച്ചുവെച്ചു

തിരു ശേഷിപ്പുകൾ തീർത്താൽ തീരാത്ത
ബാധ്യതയാക്കുവാൻ ഞാൻ മൽസരിച്ചു

അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി.

വിഴുങ്ങിയ പൊൻപണം വീണ്ടെടുക്കാൻ
ഗാന്ധിതലയ്ക്ക് മേൽ നിരാഹാരമിരുന്നു ഞാൻ

ആൾ ദൈവങ്ങൾക്കു മേൽ ആൽ മരം വളർന്നു
ഇത്തിൾ കണ്ണികൾ നീരു കുടിച്ച് കൊഴുത്തുരുണ്ടു.

മാതാ, പിതാ, ഗുരു, ദൈവം,
ദൈവമേ കാത്തുകൊൾക
നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
--------------------------------------------------------------



© മൻസൂർ ആലുവിള