മുകുളമായിരിക്കെ
കിന്നാരങ്ങൾ
എന്നെ ചുറ്റിപറന്നിരുന്നു
തളിരായിരിക്കയിൽ
എന്നെ പുഴുവരിച്ചിരുന്നു
പച്ചപ്പിൽ പുഴുക്കുത്ത്
എന്നെ നോവിച്ചിരുന്നു
മഞ്ഞക്കാമല പടരുന്നു
എൻ യവ്വനത്തിൻ മീതെ
ഇനി പഴുക്കും
പിന്നെ പൊഴിയും
അപ്പോൾ പിന്നെയും
എന്നെ പുഴുവരിക്കും
ഇത്രയും ഭയമെങ്കിൽ
വെറും പാഴ്‌വാക്കല്ലേ
നിൻ ജന്മാന്തരങ്ങൾ
പുഞ്ചിരി നിറക്കു നിൻ
വദന കാന്തിയിൽ
നിൻ ഓർമച്ചെപ്പിലെ
കൽപ്പക തുണ്ടുകൾ
പെറുക്കി മുന്നേറുക
പാറ്റി പാറിക്കുക നിന്നെ
പിന്നോട്ടടിക്കും
പുഴുക്കുത്തുകൾ
ഉയിർത്തെഴുന്നേൽക്കുക
തളിരായ് പുനർജ്ജനിക്കുക
നീ പിന്നെയും പിന്നെയും ....
....................................................................
രചന- മൻസൂർ ആലുവിള
കവിത - തളിരായ്