Friday, July 16, 2010

ഒരേ ബീജം....

എഴുത്തെന്ന മോഹം പേനയിലൂടെ
പെറ്റൊരീ അക്ഷരക്കുരുന്നുകൾ
പേറ്റാട്ടിയായ്‌ വന്നൊരീ പേപ്പറമ്മ.
വെളിച്ചം പകർന്ന ബീജം.

ഉളിക്കു ശിലയിൽ പിറന്നവർ, നാരയത്തിനു
താളിയോലയിൽ പിറന്നവർ, പൂർവ്വികർ
അവരൊക്കയും നന്മവിതറിയവർ

പേനയ്ക്ക്‌ സ്ഥാനം പുതുയുഗത്തിൽ
പുർവ്വികർക്കൊപ്പം
ഒപ്പിന്നായ്‌ മാത്രം ഒതുക്കപ്പെട്ടവൻ

പിതാവ്‌ ഒന്നെങ്കിലും പിറന്നു കുരുന്നുകൾ
പല ജാതികൾ, പല വർണ്ണങ്ങൾ,
പല രൂപങ്ങൾ, ദേശനൊത്ത വടിവിൽ

അൽമാനിയിൽ പിറന്നവനാഞ്ഞു തുള്ളി
ഞാനാണുമുമ്പൻ, ആംഗലേയത്തിൽ
പിറന്നവൻ ആർത്തട്ടഹസിച്ചു ഞാനാണുവമ്പൻ
വന്മതിൽ തീർത്ത ഞാനാണു കേമനെന്ന്
ആവർത്തിച്ചു ചീനാക്കുരുന്നുകൾ

ഹീബ്രുവും, ഫ്രെഞ്ചും, അറബും, സ്പാനിഷും
കൂട്ടം കൂട്ടമായ്‌ ചേർന്നീ അവലോകനത്തിൽ

വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്.


© മൻസൂർ ആലുവിള